ട്രൂകോളറിന് ‘ബൈബൈ’; ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും, പ്രത്യേകതകൾ അറിയാം
രാജ്യത്ത് ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് നേരിട്ട് പ്രദർശിപ്പിക്കുന്ന സംവിധാനം ഉടൻ യാഥാർത്ഥ്യമാകുന്നു. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന പേരിലുള്ള ഈ സേവനം 2026 മാർച്ചോടെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദേശം നൽകി.
തട്ടിപ്പ് വിളികൾക്ക് വിരാമമാകുമെന്ന് പ്രതീക്ഷ
ഇപ്പോൾ ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രമാണ് (CLI) കാണിക്കുന്നത്. എന്നാൽ CNAP നടപ്പിലായാൽ സിം എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ പേര് തന്നെയായിരിക്കും സ്ക്രീനിൽ തെളിയുക. ഇതിലൂടെ സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ ഒരളവുവരെ തടയാനാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളാണ് കോളറിന്റെ പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ CNAP വഴി സർക്കാർ അംഗീകരിച്ച ഡാറ്റയാണ് ഉപയോഗിക്കുക എന്നതുകൊണ്ട് കൂടുതൽ വിശ്വാസ്യത ഉറപ്പാക്കും.
പൈലറ്റ് പരീക്ഷണങ്ങൾ പുരോഗമിക്കുന്നു
ആദ്യഘട്ടത്തിൽ 4G, 5G ഉപയോക്താക്കൾക്കായിരിക്കും CNAP ലഭ്യമാകുക. പഴയ 2G, 3G നെറ്റ്‌വർക്കുകളിൽ ഇത് നടപ്പിലാക്കാനുള്ള സാങ്കേതിക സാധ്യതകൾ പിന്നീട് പരിശോധിക്കും.
വോഡഫോൺ ഐഡിയ (Vi), ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികൾ ഇതിനകം ചില വടക്കൻ സർക്കിളുകളിൽ പൈലറ്റ് പ്രോജക്റ്റുകൾ ആരംഭിച്ചിട്ടുണ്ട്. കോളുകൾ വിവിധ നെറ്റ്‌വർക്കുകൾക്കിടയിൽ പേരുകൾ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്റർഓപ്പറബിലിറ്റി ടെസ്റ്റുകളും പുരോഗമിച്ചുവരികയാണ്.
സ്വയം ലഭ്യമാകും, ഒഴിവാക്കാനും സൗകര്യം
TRAIയുടെ ശുപാർശകളും DoTയുടെ നിർദേശങ്ങളും അനുസരിച്ച് CNAP സേവനം എല്ലാ ഉപയോക്താക്കൾക്കും സ്വമേധയായും (By Default) ലഭ്യമാകും. എങ്കിലും ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് സേവനദാതാവുമായി ബന്ധപ്പെട്ടു അത് ഒഴിവാക്കാനുള്ള (Opt-out) സൗകര്യവും ഉണ്ടായിരിക്കും.
പുതിയ സംവിധാനം നടപ്പിലാക്കുമ്പോൾ രാജ്യത്തെ മൊബൈൽ ആശയവിനിമയരംഗത്ത് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. തട്ടിപ്പുകാർക്ക് തേർഡ് പാർട്ടി ആപ്പുകളിൽ പോലെ വ്യാജ പേരുകൾ പ്രദർശിപ്പിക്കാനുള്ള സാധ്യതയും ഇതിലൂടെ അവസാനിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഡ്രൈവർമാർ ജാഗ്രത പാലിക്കുക; ഇന്ന് രാത്രി ഖത്തറിൽ മഞ്ഞിന് സാധ്യത
രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പുറത്ത് വിട്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഇതനുസരിച്ച്, ഈ വാരാന്ത്യത്തില്‍ രാത്രികളില്‍ ദൃശ്യപരത കുറയാനും താപനില ഇടിയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഇന്നും നാളെയും ഇതേ തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.
പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ നേരിയതും തണുത്തതുമായ കാലാവസ്ഥയും അനുഭവപ്പെടും. രാത്രി സമയത്ത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ത്തിരമാലകള്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾ അറിയാൻ; ചിപ്പുള്ള ഇന്ത്യൻ ഇ-പാസ്പോർട്ട്: നിലവിലെ പാസ്പോർട്ടുകൾ മാറ്റണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്ക് ചിപ്പ് സഹിതമുള്ള ഇ-പാസ്പോർട്ട് നൽകുന്ന പുതിയ സംവിധാനം ആരംഭിച്ചു. ഇതോടെ, പുതിയ പാസ്‌പോർട്ട് അപേക്ഷിക്കുന്നവർക്ക് സാങ്കേതികമായി പുരോഗമിച്ച ഇ-പാസ്പോർട്ട് ലഭ്യമാകും. എന്നാൽ, നിലവിലുള്ള പാസ്പോർട്ടുകൾ പുതുക്കേണ്ടതുണ്ടോ എന്ന സംശയത്തിന് വിദേശകാര്യ നിർബന്ധമല്ല എന്ന് മന്ത്രാലയം വ്യക്തത നൽകി. നിലവിലുള്ള പാസ്പോർട്ട് കാലാവധി അവസാനിക്കുന്നതുവരെ പൂർണ്ണമായി സാധുവായിരിക്കും. മന്ത്രാലയം വ്യക്തമാക്കുന്നത് അനുസരിച്ച്, ഇ-പാസ്പോർട്ട് നൽകുന്നത് അതത് പാസ്പോർട്ട് ഓഫീസ് സാങ്കേതികമായി പ്രാപ്തമാകുമ്പോഴായിരിക്കും. ആ ഓഫീസ് പരിധിയിൽ അപേക്ഷിക്കുന്നവർക്കാണ് ഇ-പാസ്പോർട്ട് ലഭ്യമാകുക.
പുതിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP 2.0)
പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP-2.0) ആരംഭിച്ചിരിക്കുകയാണ്.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത് പ്രകാരം, ഇലക്ട്രോണിക് ചിപ്പുകളുള്ള ഇ-പാസ്പോർട്ടുകൾ നൽകുന്നതിനും അപേക്ഷകളിൽ ചെറിയ തിരുത്തലുകൾക്ക് അധിക നിരക്കുകൾ ഇല്ലാതെയും ഈ സംവിധാനം പ്രവർത്തിക്കും. പുതിയ പ്ലാറ്റ്‌ഫോം വഴി അപേക്ഷകർക്ക് രേഖകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതിനാൽ ബി.എൽ.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.
പുതിയ ഓൺലൈൻ പോർട്ടൽ:
https://mportal.passportindia.gov.in/gpsp/AuthNavigation/Login
എല്ലാ അപേക്ഷകളും പുതുക്കലുകളും ഇനി ഈ സൈറ്റിലൂടെ മാത്രം സമർപ്പിക്കണം.
ഇ-പാസ്പോർട്ട് എന്താണ്?
ഇലക്ട്രോണിക് പാസ്പോർട്ടായ ഇ-പാസ്പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും അടങ്ങിയിരിക്കും. പാസ്പോർട്ടിന്റെ മുൻ കവർ ഭാഗത്ത് കാണുന്ന ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിഹ്നം ഇ-പാസ്പോർട്ടാണെന്ന് തിരിച്ചറിയാൻ സഹായിക്കും.
ഇ-പാസ്പോർട്ടിലെ പാസ്പോർട്ട് നമ്പർ ഫോർമാറ്റ് രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളും അടങ്ങുന്നതായിരിക്കും (മുമ്പ് ഒരു അക്ഷരം + ഏഴ് അക്കങ്ങൾ ആയിരുന്നു).
പ്രധാന നേട്ടങ്ങൾ
-പാസ്പോർട്ട് ഉടമയുടെ ഡാറ്റയുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
-ഡാറ്റ ബുക്ക്ലെറ്റിലും ചിപ്പിലും ഡിജിറ്റലായി ഒപ്പിട്ടിരിക്കും.
-വ്യാജരേഖകൾക്കും വ്യാജ പാസ്പോർട്ടുകൾക്കും എതിരെ കൂടുതൽ പ്രതിരോധം.
-പാസ്‌പോർട്ട് പ്രോസസ്സിംഗ് കൂടുതൽ വേഗത്തിലും സുതാര്യമായും നടക്കും.
-വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, പുതിയ സംവിധാനം ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ ആധുനികവൽക്കരണത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.
പുതിയ സംവിധാനത്തിലെ മെച്ചപ്പെടുത്തലുകൾ
-ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെട്ട പാസ്‌പോർട്ട് വഴി വേഗമേറിയ ഇമിഗ്രേഷൻ.
-അപേക്ഷകർക്ക് ഫോട്ടോ, ഒപ്പ്, രേഖകൾ നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം.
-ഐ.സി.എ.ഒ മാർഗനിർദേശങ്ങൾ അനുസരിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശം.
-ബി.എൽ.എസ് സെന്ററുകളിൽ ഫോം വീണ്ടും ടൈപ്പ് ചെയ്യാതെ ചെറിയ തിരുത്തലുകൾ നടത്താം, അധിക നിരക്കില്ലാതെ.
അപേക്ഷിക്കുന്ന വിധം
-പോർട്ടലിൽ പ്രവേശിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
-ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
-ഫോം പ്രിന്റ് ചെയ്ത് ബി.എൽ.എസ് ഇന്റർനാഷണൽ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
-പ്രിന്റ് ചെയ്ത ഫോം, രേഖകൾ സഹിതം സമീപത്തെ ബി.എൽ.എസ് സെന്റർ സന്ദർശിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)