യുഎഇയിൽ താപനില റെക്കോഡിലേക്ക്; ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത നിർദേശം
യുഎഇയിലെ വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മെയ് മാസത്തെ താപനില തുടർച്ചയായ രണ്ടാം തവണയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും 51.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.കൂടാതെ യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 51.6°C ആണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു. യുഎഇ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:45-നാണ് സ്വീഹാനിൽ ഈ താപനില രേഖപ്പെടുത്തിയത്. ഇത് ഗൾഫ് രാജ്യത്തെ ഉയർന്ന താപനില റെക്കോർഡുകളിലൊന്നാണ്. 2003-ൽ രേഖകൾ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2010-ൽ അബുദാബിയിലെ അൽ യസത്ത് ദ്വീപിൽ രേഖപ്പെടുത്തിയ 52°C ആണ്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2025 മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനില 51.6°C സ്വീഹാനിൽ രേഖപ്പെടുത്തിയിരുന്നു. ഇത് യുഎഇയിലെ എക്കാലത്തെയും ഉയർന്ന താപനിലയേക്കാൾ 0.4°C മാത്രം കുറവാണ്.അതേസമയം വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പകൽ സമയങ്ങളിലെ വെയിൽ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.നിർജ്ജലീകരണം, അമിതമായ വിയർപ്പ്, കടുത്ത ദാഹം , തലകറക്കം, ഓക്കാനം, ശരീരത്തിൽ കുമിളകൾ അല്ലെങ്കിൽ തടിപ്പുകൾ, മൂക്കിൽ നിന്ന് രക്തസ്രാവം, പേശിവലിവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ഉണ്ടായാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്നും വേനൽ കടുക്കാൻ സാധ്യതയുള്ളതിനാൽ നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
കൂടാതെ തണുപ്പ് നിലനിർത്താനും വിയർപ്പ് കുറയ്ക്കാനും അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. കോട്ടൺ പ്രകൃതിദത്ത തുണിത്തരങ്ങൾ പോലുള്ളവ തിരഞ്ഞെടുക്കുന്നത് നല്ലതാണെന്നും ക്ഷീണവും ഉഷ്ണ തരംഗവും ഒഴിവാക്കാൻ പകൽ സമയം ചൂട് ഏൽക്കുന്നത് ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)