Posted By user Posted On

ഖത്തറിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ കാലാവധി നീട്ടി

ഖത്തറിൽ നിന്നുള്ള 2026ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി നീട്ടി. 2025 നവംബർ 15 വരെയാണ് പുതുക്കിയ അവസാന തീയതി എന്ന് ഔഖാഫ് ആൻഡ് ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അനേകം അഭ്യർത്ഥനകളും ഫോൺ കോളുകളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നിന്ന് കൂടുതൽ തീർത്ഥാടകർക്ക് സൗകര്യപ്രദമായും സംഘടിതമായും ഹജ്ജ് നിർവഹിക്കാനാകണമെന്ന ലക്ഷ്യത്തോടെയാണ് രജിസ്ട്രേഷൻ കാലാവധി നീട്ടിയതെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസെഫ്രി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് hajj.gov.qa
വഴി രജിസ്ട്രേഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തറിൽ നിന്ന് ഹജ്ജ് രജിസ്റ്റർ ചെയ്യുന്നവരുടെ വർധിച്ചുവരുന്ന എണ്ണം, ലഭിക്കുന്ന സേവനങ്ങളിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഖത്തർ ഹജ്ജ് മിഷൻ വർഷം തോറും തീർത്ഥാടകർക്ക് മികച്ച സേവനവും മികച്ച സംഘാടനവും ഉറപ്പുനൽകുന്നതായി മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഗൾഫിലെ ഇന്ത്യൻ പ്രവാസികൾ അറിയാൻ; ചിപ്പുള്ള ഇന്ത്യൻ ഇ-പാസ്പോർട്ട്: നിലവിലെ പാസ്പോർട്ടുകൾ മാറ്റണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്ക് ചിപ്പ് സഹിതമുള്ള ഇ-പാസ്പോർട്ട് നൽകുന്ന പുതിയ സംവിധാനം ആരംഭിച്ചു. ഇതോടെ, പുതിയ പാസ്‌പോർട്ട് അപേക്ഷിക്കുന്നവർക്ക് സാങ്കേതികമായി പുരോഗമിച്ച ഇ-പാസ്പോർട്ട് ലഭ്യമാകും. എന്നാൽ, നിലവിലുള്ള പാസ്പോർട്ടുകൾ പുതുക്കേണ്ടതുണ്ടോ എന്ന സംശയത്തിന് വിദേശകാര്യ നിർബന്ധമല്ല എന്ന് മന്ത്രാലയം വ്യക്തത നൽകി. നിലവിലുള്ള പാസ്പോർട്ട് കാലാവധി അവസാനിക്കുന്നതുവരെ പൂർണ്ണമായി സാധുവായിരിക്കും. മന്ത്രാലയം വ്യക്തമാക്കുന്നത് അനുസരിച്ച്, ഇ-പാസ്പോർട്ട് നൽകുന്നത് അതത് പാസ്പോർട്ട് ഓഫീസ് സാങ്കേതികമായി പ്രാപ്തമാകുമ്പോഴായിരിക്കും. ആ ഓഫീസ് പരിധിയിൽ അപേക്ഷിക്കുന്നവർക്കാണ് ഇ-പാസ്പോർട്ട് ലഭ്യമാകുക.

പുതിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP 2.0)

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP-2.0) ആരംഭിച്ചിരിക്കുകയാണ്.

ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത് പ്രകാരം, ഇലക്ട്രോണിക് ചിപ്പുകളുള്ള ഇ-പാസ്പോർട്ടുകൾ നൽകുന്നതിനും അപേക്ഷകളിൽ ചെറിയ തിരുത്തലുകൾക്ക് അധിക നിരക്കുകൾ ഇല്ലാതെയും ഈ സംവിധാനം പ്രവർത്തിക്കും. പുതിയ പ്ലാറ്റ്‌ഫോം വഴി അപേക്ഷകർക്ക് രേഖകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതിനാൽ ബി.എൽ.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

പുതിയ ഓൺലൈൻ പോർട്ടൽ:
https://mportal.passportindia.gov.in/gpsp/AuthNavigation/Login

എല്ലാ അപേക്ഷകളും പുതുക്കലുകളും ഇനി ഈ സൈറ്റിലൂടെ മാത്രം സമർപ്പിക്കണം.

ഇ-പാസ്പോർട്ട് എന്താണ്?

ഇലക്ട്രോണിക് പാസ്പോർട്ടായ ഇ-പാസ്പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും അടങ്ങിയിരിക്കും. പാസ്പോർട്ടിന്റെ മുൻ കവർ ഭാഗത്ത് കാണുന്ന ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിഹ്നം ഇ-പാസ്പോർട്ടാണെന്ന് തിരിച്ചറിയാൻ സഹായിക്കും.

ഇ-പാസ്പോർട്ടിലെ പാസ്പോർട്ട് നമ്പർ ഫോർമാറ്റ് രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളും അടങ്ങുന്നതായിരിക്കും (മുമ്പ് ഒരു അക്ഷരം + ഏഴ് അക്കങ്ങൾ ആയിരുന്നു).

പ്രധാന നേട്ടങ്ങൾ

-പാസ്പോർട്ട് ഉടമയുടെ ഡാറ്റയുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നു.

-ഡാറ്റ ബുക്ക്ലെറ്റിലും ചിപ്പിലും ഡിജിറ്റലായി ഒപ്പിട്ടിരിക്കും.

-വ്യാജരേഖകൾക്കും വ്യാജ പാസ്പോർട്ടുകൾക്കും എതിരെ കൂടുതൽ പ്രതിരോധം.

-പാസ്‌പോർട്ട് പ്രോസസ്സിംഗ് കൂടുതൽ വേഗത്തിലും സുതാര്യമായും നടക്കും.

-വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, പുതിയ സംവിധാനം ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ ആധുനികവൽക്കരണത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.

പുതിയ സംവിധാനത്തിലെ മെച്ചപ്പെടുത്തലുകൾ

-ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെട്ട പാസ്‌പോർട്ട് വഴി വേഗമേറിയ ഇമിഗ്രേഷൻ.

-അപേക്ഷകർക്ക് ഫോട്ടോ, ഒപ്പ്, രേഖകൾ നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം.

-ഐ.സി.എ.ഒ മാർഗനിർദേശങ്ങൾ അനുസരിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശം.

-ബി.എൽ.എസ് സെന്ററുകളിൽ ഫോം വീണ്ടും ടൈപ്പ് ചെയ്യാതെ ചെറിയ തിരുത്തലുകൾ നടത്താം, അധിക നിരക്കില്ലാതെ.

അപേക്ഷിക്കുന്ന വിധം

-പോർട്ടലിൽ പ്രവേശിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.

-ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

-ഫോം പ്രിന്റ് ചെയ്ത് ബി.എൽ.എസ് ഇന്റർനാഷണൽ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.

-പ്രിന്റ് ചെയ്ത ഫോം, രേഖകൾ സഹിതം സമീപത്തെ ബി.എൽ.എസ് സെന്റർ സന്ദർശിക്കുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

കാറുകളിലെ കാർബൺ മോണോക്സൈഡ് എന്ന വില്ലൻ; അപകട സധ്യതകൾ ഏറെ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

വാഹനങ്ങൾക്കുള്ളിൽ കാർബൺ മോണോക്സൈഡ് (CO) വിഷബാധ ഉണ്ടാകാനുള്ള അപകടത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (MOI) പുതിയ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. അടഞ്ഞതോ വായുസഞ്ചാരം കുറവായതോ ആയ സ്ഥലങ്ങളിൽ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് അപകടകാരിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമാണ്, അതിനാൽ അതിന്റെ സാന്നിധ്യം മനസ്സിലാക്കുന്നത് ദുഷ്‌കരമാണ്. ഇന്ധനത്തിന്റെ അപൂർണ്ണ ജ്വലനമാണ് ഈ വാതകം രൂപപ്പെടാനുള്ള പ്രധാന കാരണം, പ്രത്യേകിച്ച് എഞ്ചിൻ അടച്ചിട്ട ഗാരേജുകളിൽ പ്രവർത്തിക്കുമ്പോൾ. ഈ വാതകം ശ്വസിക്കുന്നത് ഗുരുതര വിഷബാധയ്ക്കും മരണത്തിനും കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി.

ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ:

-അടഞ്ഞ ഇടങ്ങളിലോ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലോ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.

-വാഹനത്തിന്റെ എക്സോസ്റ്റ് സിസ്റ്റം ചോർച്ചകളോ തുരുപ്പുകളോ ഇല്ലെന്ന് സ്ഥിരമായി പരിശോധിക്കുക.

-മയക്കം, തലവേദന, തലകറക്കം, ഓക്കാനം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ ഉടൻ ജാഗ്രത പാലിക്കുക.

വിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നയുടൻ, വാഹനത്തിന്റെ ജനലുകൾ തുറക്കുകയോ അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങി ശുദ്ധവായു ശ്വസിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഈ ബോധവൽക്കരണ കാമ്പയിൻ വഴി ഡ്രൈവർമാരിൽ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങളും ജാഗ്രതയും വളർത്തുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version