യുഎഇയിൽ ഇൻഷുറൻസ് മേഖലയിൽ സ്വദേശിവത്കരണം ശക്തമാകുന്നു
അഭ്യസ്തവിദ്യരായ തദ്ദേശീയർക്ക് തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് മേഖലയിൽ സ്വദേശിവൽക്കരണം വർധിപ്പിക്കാൻ യുഎഇ. 2030ന് മുമ്പ് 50 മുതൽ 60 ശതമാനംവരെ സ്വദേശിവൽക്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ വലുപ്പം പരിഗണിച്ചാകും അനുപാതം കണക്കാക്കുക.
രണ്ടുമുതൽ 19 വരെ തൊഴിലാളികളുള്ള കമ്പനികൾ കുറഞ്ഞത് ഒരു സ്വദേശിയെ എങ്കിലും നിയമിക്കണം. 20ൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾ, സിഇഒ, ജനറൽ മാനേജർ തുടങ്ങിയ പദവികളിൽ എന്നിവയിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം. യുഎഇ സാമ്പത്തിക സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയാണ് ഫെഡറൽ നാഷണൽ കൗൺസിലിൽ ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം ഇൻഷുറൻസ് മേഖലയിൽ 9773 ജീവനക്കാരാനുള്ളത്. ഇവരിൽ 2159 പേർ സ്വദേശികളാണ്, 22 ശതമാനത്തോളം. സ്വദേശിവൽക്കരണം മൂലം ഇൻഷുറൻസ് മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ പുരോഗതി ഉണ്ടായെന്ന് മന്ത്രി പറഞ്ഞു. 2026ന് മുമ്പ് സ്വദേശിവൽക്കരണ നിരക്ക് 30 ശതമാനമായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)