ഈ മേഖലയില്‍ മലയാളികള്‍ക്ക് തിരിച്ചടി, യുഎഇയില്‍ സ്വദേശിവത്കരണം ശക്തമാകുന്നു
മലയാളികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്കരണം. ഇൻഷുറൻസ് മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി രാജ്യം. 2027 – 2030 കാലയളവിൽ 50% മുതൽ 60% വരെ സ്വദേശിവത്കരണമാണ് ലക്ഷ്യം. കമ്പനിയുടെ വലിപ്പം അനുസരിച്ചാണ് സ്വദേശിവത്കരണ അനുപാതം കണക്കാക്കുക. 2 മുതൽ 19 വരെ ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ കുറഞ്ഞത് ഒരു സ്വദേശിയെയും ഇരുപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളിൽ 30% സ്വദേശിവത്കരണം നടപ്പാക്കുകയോ ചെയ്യണം. നിയമം അനുസരിച്ച്, ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്‍റെ നിർണായക പദവികളിൽ 45%, സിഇഒ അല്ലെങ്കിൽ ജനറൽ മാനേജർ തസ്തികകളിൽ 30% സ്വദേശിവത്കരണം എന്നിങ്ങനെയാണ്. യുഎഇ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനി ഫെഡറൽ നാഷനൽ കൗൺസിലിലാണ് (എഫ്എൻസി) ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒന്നുവരെയുള്ള കണക്കനുസരിച്ച് ഇൻഷുറൻസ് മേഖലയിലെ 9,773 ജീവനക്കാരിൽ 22.09% (2,159 പേർ) സ്വദേശികളാണ്. ഇത് ഈ രംഗത്തെ സ്വദേശിവത്കരരണ അനുപാതത്തിൽ ശ്രദ്ധേയമായ പുരോഗതിക്ക് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2026നകം സ്വദേശിവത്കരണ തോത് 30% ആക്കി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശിവത്കരണം പാലിക്കുന്നെന്ന് ഉറപ്പാക്കാനും കൃത്രിമം തടയാനും പ്രത്യേക സമിതിയെയും നിയമിച്ചു. നിയമം പാലിക്കാത്ത കമ്പനിക്ക് 60,000 ദിർഹം പിഴ ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)