Posted By user Posted On

ഇനി വൈകിക്കല്ലേ! അവസാന ദിവസം ഇങ്ങെത്താറായി, പ്രവാസികൾക്ക് ഏറെ ആനുകൂല്യങ്ങളുള്ള നോർക്ക കെയർ പരിരക്ഷ ഉറപ്പാക്കാം, ഉടനെ അപേക്ഷിക്കാം

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ഇനി അഞ്ച് ദിവസം മാത്രം. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ അംഗമാകാനുള്ള അവസാന അവസരം.

പ്രവാസികളുടെ അഭ്യർഥനയെ തുടർന്നാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ത്തിലധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതായി നോർക്ക റൂട്ട്സ് അറിയിച്ചു.

ലഭിക്കുന്ന ആനുകൂല്യങ്ങൾ

നോർക്കാ കെയർ പദ്ധതിയിലൂടെ പ്രവാസികൾക്ക് ആകെ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും:

-5 ലക്ഷം രൂപ – സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

-10 ലക്ഷം രൂപ – അപകട ഇൻഷുറൻസ് പരിരക്ഷ

യോഗ്യതയും സൗകര്യങ്ങളും

നോർക്ക പ്രവാസി ഐഡി കാർഡ് അല്ലെങ്കിൽ സ്റ്റുഡന്റ് ഐഡി കാർഡ് ഉള്ളവർക്ക് പദ്ധതിയിൽ ചേരാം. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ എൻ.ആർ.കെ. കാർഡുടമകൾക്കും പങ്കെടുക്കാം.

രാജ്യത്തെ 16,000-ത്തിലധികം ആശുപത്രികളിൽ ഈ പദ്ധതിയിലൂടെ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാക്കും. പോളിസി എടുത്ത ശേഷം നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തുന്ന പ്രവാസികൾക്കും ആനുകൂല്യങ്ങൾ തുടരും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

പ്രവാസികൾ ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.
നോർക്കാ കെയർ ഇപ്പോൾ മൊബൈൽ ആപ്പിലൂടെയും ലഭ്യമാണ്. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോർയിലും ആപ്പിൾ ആപ്പ് സ്റ്റോർയിലും ലഭ്യമാണ്.

IPHONE https://apps.apple.com/in/app/norka-care/id6753747852

ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

NORKA ROOT WEBSITE https://norkaroots.kerala.gov.in

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

കാറുകളിലെ കാർബൺ മോണോക്സൈഡ് എന്ന വില്ലൻ; അപകട സധ്യതകൾ ഏറെ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

വാഹനങ്ങൾക്കുള്ളിൽ കാർബൺ മോണോക്സൈഡ് (CO) വിഷബാധ ഉണ്ടാകാനുള്ള അപകടത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (MOI) പുതിയ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. അടഞ്ഞതോ വായുസഞ്ചാരം കുറവായതോ ആയ സ്ഥലങ്ങളിൽ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് അപകടകാരിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമാണ്, അതിനാൽ അതിന്റെ സാന്നിധ്യം മനസ്സിലാക്കുന്നത് ദുഷ്‌കരമാണ്. ഇന്ധനത്തിന്റെ അപൂർണ്ണ ജ്വലനമാണ് ഈ വാതകം രൂപപ്പെടാനുള്ള പ്രധാന കാരണം, പ്രത്യേകിച്ച് എഞ്ചിൻ അടച്ചിട്ട ഗാരേജുകളിൽ പ്രവർത്തിക്കുമ്പോൾ. ഈ വാതകം ശ്വസിക്കുന്നത് ഗുരുതര വിഷബാധയ്ക്കും മരണത്തിനും കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി.

ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ:

-അടഞ്ഞ ഇടങ്ങളിലോ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലോ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.

-വാഹനത്തിന്റെ എക്സോസ്റ്റ് സിസ്റ്റം ചോർച്ചകളോ തുരുപ്പുകളോ ഇല്ലെന്ന് സ്ഥിരമായി പരിശോധിക്കുക.

-മയക്കം, തലവേദന, തലകറക്കം, ഓക്കാനം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ ഉടൻ ജാഗ്രത പാലിക്കുക.

വിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നയുടൻ, വാഹനത്തിന്റെ ജനലുകൾ തുറക്കുകയോ അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങി ശുദ്ധവായു ശ്വസിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഈ ബോധവൽക്കരണ കാമ്പയിൻ വഴി ഡ്രൈവർമാരിൽ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങളും ജാഗ്രതയും വളർത്തുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ച സംഭവം; രണ്ടുപേർ പിടിയിൽ

അൽ വക്റ തുറമുഖത്ത് നടന്ന മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അനധികൃതമായി ഒരു ബോട്ടിൽ നിന്നു മറ്റൊന്നിലേക്ക് വൈദ്യുതി ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് തീപിടിത്തം സംഭവിച്ചത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചെങ്കിലും, ഭാഗ്യവശാൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം തുറമുഖത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version