ഖത്തറിന് ആദ്യ പാദത്തിൽ 50 കോടിയുടെ കമ്മി
ദോഹ: ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിന് കമ്മി ബജറ്റ്. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 50 കോടി റിയാലിന്റെ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ ബജറ്റ് കമ്മി രേഖപ്പെടുത്തുന്നത്.
4940 കോടി ഖത്തര്‍ റിയാലാണ് മൂന്നു മാസത്തെ വരുമാനം. ഇതില്‍ 4250 കോടി റിയാല്‍ എണ്ണ, വാതക മേഖലകളില്‍ നിന്നാണ്. 690 കോടി റിയാലാണ് എണ്ണയിതര വരുമാനം. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴര ശതമാനത്തിന്റെ കുറവുണ്ടായതായി മന്ത്രാലയം അറിയിച്ചു. 4990 ബില്യണ്‍ റിയാലാണ് ആകെ ചെലവ്. 1690 കോടി റിയാല്‍ ശമ്പള ഇനത്തിലും, 1850 കോടി റിയാല്‍ പൊതുചെലവുകളുമായി കണക്കാക്കുന്നു.
ചെലവിനത്തിലും 2.8 ശതമാനത്തിന്റെ കുറവുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ ബജറ്റ് കമ്മി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 206 കോടി റിയാലിന്റെ മിച്ച ബജറ്റായിരുന്നു രേഖപ്പെടുത്തിയത്.ടെൻഡർ, ലേലങ്ങൾ വഴിയുള്ള സർക്കാർ കരാറുകളുടെ മൂല്യം ഏകദേശം 640 കോടി റിയാലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദേശ കമ്പനികളുമായുള്ള കരാറുകളുടെ മൂല്യം ഏകദേശം 150 കോടി റിയാലിലെത്തി. മുൻ വർഷ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)