
സാങ്കേതിക രംഗത്തെ കുതിപ്പ്; ജീവനക്കാരുടെ എണ്ണം കുറയുന്നു, യുഎഇയിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി
സാങ്കേതികവൽക്കരണവും സ്വദേശി നിയമനവും ശക്തമായതോടെ രാജ്യത്തെ ദേശീയ ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം കുറഞ്ഞതായി യുഎഇ സെൻട്രൽ ബാങ്ക്. സാങ്കേതിക രംഗത്തെ കുതിപ്പാണ് ജീവനക്കാർക്ക് വിനയായത്. ഈ വർഷം ഫെബ്രുവരി അവസാനം വരെ 32,682 പേർ വിവിധ ദേശീയ ബാങ്കുകളിൽ ജീവനക്കാരായിരുന്നു. എന്നാൽ, മേയ് പിന്നിട്ടതോടെ ജീവനക്കാർ 32,006 ആയി ചുരുങ്ങി. 3 മാസത്തിനുള്ളിൽ 676 പേർക്ക് ജോലി നഷ്ടപ്പെട്ടു.
സ്വദേശി നിയമനം പ്രോൽസാഹിപ്പിക്കണമെന്ന നിലപാട് കടുപ്പിച്ചതോടെ പ്രവാസികളുടെ തൊഴിൽ സാധ്യതയും അടഞ്ഞു. ബാങ്കിങ് മേഖല ഡിജിറ്റലാവുകയും സേവനങ്ങൾ സ്മാർട് ആവുകയും ചെയ്തതോടെ ബാങ്കുകളുടെ പല ശാഖകളും അടച്ചുപൂട്ടി. സ്വദേശി ബാങ്കുകളിൽ ജീവനക്കാർ കുറയുമ്പോൾ രാജ്യത്തെ വിദേശ ബാങ്കുകളിൽ ഇക്കാലയളവിൽ 14 ജീവനക്കാർ കൂടി എന്നതും ശ്രദ്ധേയമാണ്. ജൂൺ പിന്നിടുമ്പോൾ 6470 ജീവനക്കാർ വിദേശ ബാങ്കുകളിൽ ഉണ്ട്. നേരത്തെ ഇത് 6456 ആയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)