യുഎഇയുടെ ‘നട്ടെല്ല്’ മലയാളികൾ തന്നെ; ഷെയ്ഖ് നഹ്യാന്റേത് ‘വെറും വാക്കല്ല’, അതാണ് സത്യം
അബുദാബി: യുഎഇയുടെ വികസനക്കുതിപ്പിന് പിന്നിൽ മലയാളി പ്രവാസികളുടെ കഠിനാധ്വാനത്തിന് മായ്ച്ചുകളയാനാവാത്ത സ്ഥാനമുണ്ട് എന്ന ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ വാക്കുകൾ യാഥാർത്ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. എണ്ണപ്പാടങ്ങളിൽ നിന്ന് ആഗോള ബിസിനസ് ഹബ്ബിലേക്കുള്ള യുഎഇയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടത് മലയാളി പ്രവാസി സമൂഹമാണ്.
യുഎഇയിലെ ഇന്ത്യൻ വംശജരിൽ ഏറ്റവും വലിയ വിഭാഗം മലയാളികളാണ്. ഏകദേശം 17 ലക്ഷത്തോളം മലയാളികൾ യുഎഇയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. രാജ്യത്തിന്റെ മൊത്തം തൊഴിലാളി ശക്തിയിൽ ഇത്രയും വലിയൊരു വിഭാഗത്തിന്റെ പങ്ക് യുഎഇയുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്.
വികസനത്തിൻ്റെ അടിത്തറ
1970-കളോടെ ആരംഭിച്ച ഗൾഫ് കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ, തൊഴിൽ തേടിയെത്തിയ സാധാരണക്കാരായ മലയാളികളായിരുന്നു പ്രധാനമായും എണ്ണ സമ്പത്തുകൊണ്ട് രാജ്യം വികസനത്തിന്റെ പാതയിൽ ഇടം നേടിയപ്പോൾ, നിർമ്മാണ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ തൊഴിലാളികളെയും വിദഗ്ദ്ധരെയും നൽകിയത് ഈ പ്രവാസി സമൂഹം തന്നെയാണ്. മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളിൽ വിയർപ്പൊഴുക്കി അവർ കെട്ടിപ്പടുത്തത് വെറും കെട്ടിടങ്ങളായിരുന്നില്ല, ഒരു ആധുനിക രാഷ്ട്രത്തിന്റെ അടിത്തറ കൂടിയായിരുന്നു.
സ്കിൽഡ് പ്രൊഫഷണലുകളുടെ ശക്തി
ആദ്യകാല കുടിയേറ്റം കായിക അധ്വാനത്തെ ആശ്രയിച്ചായിരുന്നെങ്കിൽ, പിന്നീടുള്ള ഘട്ടങ്ങളിൽ സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളാണ് യുഎഇയിലേക്ക് ഒഴുകിയെത്തിയത്.
ആരോഗ്യരംഗം: കോവിഡ് 19 പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇ സർക്കാരിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയ മലയാളി നഴ്സുമാരാണ് രാജ്യത്തെ ആരോഗ്യരംഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അടുത്തിടെ ഗോൾഡൻ വീസ ലഭിച്ചവരിൽ വലിയൊരു ശതമാനവും മലയാളികളാണ്.
സംരംഭകത്വം: എം.എ. യൂസഫലിയെയും മറ്റ് പ്രമുഖരെയും പോലെ ലോകോത്തര നിലവാരമുള്ള വ്യവസായ സംരംഭങ്ങൾക്ക് യുഎഇയിൽ തുടക്കമിട്ട മലയാളി സംരംഭകർ, ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് പുതിയ അധ്യായം കുറിക്കുകയും ചെയ്തു.
കേരളത്തിന് മുതൽക്കൂട്ട്
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസിപ്പണം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയെത്തന്നെ മാറ്റിമറിച്ചു. ഗ്രാമങ്ങളെ നഗരങ്ങളാക്കി മാറ്റുന്നതിലും, വിദ്യാഭ്യാസം, ആരോഗ്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ വൻ മുന്നേറ്റത്തിലും ഈ പ്രവാസി വരുമാനം നിർണ്ണായകമായി.
മലയാളികളുടെ കഴിവിനെയും യുഎഇയുടെ വികസനത്തിലെ അവരുടെ പങ്കിനെയും യുഎഇ ഭരണാധികാരികൾ പോലും പലപ്പോഴും എടുത്ത് പറയുന്നതിന് പിന്നിലെ സത്യം ഈ അവിഭാജ്യമായ പങ്കാളിത്തമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസലോകത്തെ ഞെട്ടിച്ച് അപകടം, കുവൈത്തിലെ എണ്ണപ്പാടത്ത് വൻ ദുരന്തം: 2 പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം!
കുവൈത്ത്: കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. 28 കാരനായ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
ജോലിക്കിടയിൽ ഇവരുടെ ദേഹത്തേക്ക് ഭാരമേറിയ വസ്തു വീണതിനെ തുടർന്നാണ് അപകടം സംഭവിച്ചത് . രണ്ട് പേർ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇരുവരുടെയും മൃതദേഹങ്ങൾ ജഹ റ ആശുപത്രിയിലേക്ക് മാറ്റുകയും പരിക്കേറ്റ തൊഴിലാളിയേ ഇതെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
എയർ അറേബ്യയിൽ മെഗാ റിക്രൂട്ട്മെൻ്റ്! വൻ തുക ശമ്പളം, ആനുകൂല്യങ്ങൾ വേറെയും, വിവിധ തസ്തികകളിലേക്കുള്ള നിയമനം, അറിയേണ്ടതെല്ലാം
യു.എ.ഇ: പ്രമുഖ വിമാനക്കമ്പനിയായ എയർ അറേബ്യ (Air Arabia) ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ പൈലറ്റുമാർ, ക്യാബിൻ ക്രൂ, സാങ്കേതിക പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ വിവിധ തസ്തികകളിലേക്ക് വൻതോതിൽ നിയമനം നടത്തുന്നു. യു.എ.ഇ, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാന റിക്രൂട്ട്മെൻ്റ് ഡ്രൈവുകൾ നടക്കുക.
പൈലറ്റ് തസ്തികകൾ (ക്യാപ്റ്റൻ & ഫസ്റ്റ് ഓഫീസർ)
പാകിസ്ഥാനിലെ ഫ്ളൈ ജിന്ന (Fly Jinnah), സൗദി അറേബ്യയിലെ എയർ അറേബ്യ ഡി.എം.എം (Air Arabia DMM) എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പൈലറ്റുമാരെ നിയമിക്കുന്നത്. ഉയർന്ന ശമ്പളവും ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
| തസ്തിക | പ്രധാന യോഗ്യത | പ്രതീക്ഷിക്കുന്ന പ്രതിമാസ ശമ്പളം (ഫ്ലൈയിങ് പേ കൂടാതെ) |
| ക്യാപ്റ്റൻ | A320 ടൈപ്പ് റേറ്റിംഗ്, ക്ലാസ് 1 മെഡിക്കൽ, 4,000–5,000 ഫ്ലൈറ്റ് മണിക്കൂർ (കെ.എസ്.എയ്ക്ക് A320-ൽ 800+ PIC) | ഏകദേശം 33,800 ദിർഹം |
| ഫസ്റ്റ് ഓഫീസർ | A320 ടൈപ്പ് റേറ്റിംഗ്, ക്ലാസ് 1 മെഡിക്കൽ, A320-ൽ 500–750 ഫ്ലൈറ്റ് മണിക്കൂർ | ഏകദേശം 20,199 ദിർഹം |
മറ്റ് ആനുകൂല്യങ്ങൾ: 30 ദിവസത്തെ വാർഷിക അവധി, താമസം, ഗതാഗതം, യൂണിഫോം എന്നിവയും ലഭിക്കും. പരിശീലനത്തിന് ശേഷമാകും ശമ്പളം.
ക്യാബിൻ ക്രൂ ഒഴിവുകൾ
ഷാർജ ഹബ്ബിലേക്കും ദമ്മാം ഹബ്ബിലേക്കുമാണ് ക്യാബിൻ ക്രൂവിനെ നിയമിക്കുന്നത്. മികച്ച സുരക്ഷാ മാനദണ്ഡങ്ങളും സേവനവും ഉറപ്പാക്കുക എന്നതാണ് പ്രധാന ചുമതല.
| യോഗ്യതാ മാനദണ്ഡം | വിവരങ്ങൾ |
| വിദ്യാഭ്യാസം | ഡിപ്ലോമ അല്ലെങ്കിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (പുതിയ ബിരുദധാരികളെ പരിഗണിക്കും). |
| പ്രായം | പരിചയമില്ലാത്തവർ: ഷാർജ ഹബ്ബിന് 18–29 വയസ്സ് വരെ, ദമ്മാം ഹബ്ബിന് 21–29 വയസ്സ് വരെ. പരിചയസമ്പന്നർ: 33 വയസ്സ് വരെ പരിഗണിക്കും. |
| ഉയരം | സ്ത്രീകൾക്ക്: 160 സെ.മീ, പുരുഷന്മാർക്ക്: 170 സെ.മീ |
| ഭാഷാ പരിജ്ഞാനം | ഇംഗ്ലീഷിൽ പ്രാവീണ്യം നിർബന്ധം. ഷാർജ ഹബ്ബിന് അറബിയും അറിയണം. |
യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ, ചെക്ക് റിപ്പബ്ലിക്, സൗദി അറേബ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ ക്യാബിൻ ക്രൂവിനായുള്ള റിക്രൂട്ട്മെൻ്റ് ഡ്രൈവുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
എഞ്ചിനീയറിംഗ്, ടെക്നിക്കൽ, കസ്റ്റമർ സർവീസ് തസ്തികകൾ
പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവയ്ക്ക് പുറമെ എയർ അറേബ്യ എഞ്ചിനീയറിംഗ്/ടെക്നിക്കൽ ഓപ്പറേഷൻസ്/ക്വാളിറ്റി, കസ്റ്റമർ സർവീസ് എന്നീ വിഭാഗങ്ങളിലും നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം:
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനിയുടെ ഔദ്യോഗിക റിക്രൂട്ട്മെൻ്റ് പോർട്ടലുകൾ വഴി മാത്രം അപേക്ഷിക്കുകയോ അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത റിക്രൂട്ട്മെൻ്റ് ഡ്രൈവുകളിൽ പങ്കെടുക്കുകയോ ചെയ്യണം.
AIR ARABIA OFFICIAL WEBSITE https://careers.airarabia.com/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ആകാശക്കാഴ്ചയോടുള്ള പ്രണയം മരണത്തിലേക്ക് വിളിച്ചു; യുഎഇയിൽ മലയാളി വിദ്യാർഥിയുടെ ജീവനെടുത്തത് ‘വിമാന ചിത്രങ്ങൾ’! മിഷാൽ ഇനി വിങ്ങുന്ന ഓർമ
ദുബായ്∙ പറന്നുയരുന്ന വിമാനങ്ങളോടുള്ള അടങ്ങാത്ത സ്നേഹമാണ് കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയായ മിഷാൽ മുഹമ്മദ് (19) എന്ന യുവ എൻജിനീയറിങ് വിദ്യാർഥിയുടെ ജീവനെടുത്തത്. തന്റെ മൊബൈൽ ക്യാമറയിൽ പ്രിയപ്പെട്ട ആകാശക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനിടെ കാൽതെറ്റി കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് മിഷാൽ ദാരുണമായി മരണപ്പെട്ടത്. ഈ അപ്രതീക്ഷിത വിടവാങ്ങൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കനത്ത ദുഃഖത്തിലാഴ്ത്തി.
വിമാന ചിത്രങ്ങൾ എടുക്കുന്നതിനിടെ ദുരന്തം
കോഴിക്കോട് ജെഡിടി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന മിഷാൽ രണ്ടാഴ്ച മുൻപാണ് സന്ദർശനത്തിനായി ദുബായിലെത്തിയത്. ദെയ്റ ഹൂർ അൽ അൻസിലെ നാല് നില കെട്ടിടത്തിൽ ബന്ധുക്കളോടൊപ്പമായിരുന്നു താമസം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് അടുത്തായതിനാൽ ഈ കെട്ടിടത്തിന് മുകളിലൂടെയുള്ള വിമാനങ്ങളുടെ പറന്നുപോക്ക് മിഷാലിന്റെ ഇഷ്ടവിനോദമായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതും കൂട്ടുകാർക്ക് പങ്കുവെക്കുന്നതും അവന്റെ വലിയ സന്തോഷമായിരുന്നു. അപകടത്തിന്റെ തലേദിവസം പോലും വിമാനത്തിന്റെ ചിത്രം എടുത്ത് കൂട്ടുകാർക്ക് അയച്ചിരുന്നു.
സംഭവ ദിവസം ഉച്ചയ്ക്ക് ശേഷം ഫ്ലാറ്റിൽ തിരിച്ചെത്തിയ മിഷാൽ ഭക്ഷണം കഴിഞ്ഞ് തന്റെ ഹോബിക്കായി വീണ്ടും ടെറസിലേക്ക് പോവുകയായിരുന്നു. വിമാനത്തിന്റെ ചിത്രം പകർത്തുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു പൈപ്പിൽ കാൽ ഉടക്കി താഴേക്ക് പതിച്ചു എന്നാണ് പ്രാഥമിക നിഗമനം.
മരണത്തിന് കീഴടങ്ങിയത് മണിക്കൂറുകൾക്കകം
ഉടൻ തന്നെ മിഷാലിനെ ആംബുലൻസിൽ ദുബായ് റാഷിദ് ആശുപത്രിയിൽ എത്തിച്ചു. വയറ് ശക്തമായി തറയിൽ പതിച്ചതിനെ തുടർന്ന് ശ്വാസകോശത്തിൽ ഭക്ഷണം കയറുകയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കോമയിലായിരുന്ന മിഷാൽ തിരിച്ചുവരുമെന്ന ബന്ധുക്കളുടെ പ്രത്യാശകളെ തകർത്ത്, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മൂന്ന് മണിക്കൂറിനകം മരണത്തിന് കീഴടങ്ങി.
വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീർ-പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷ ദമ്പതികളുടെ മകനാണ് മിഷാൽ. രണ്ട് സഹോദരിമാരുണ്ട്. പഠനത്തോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം സ്വന്തമായി ഒരു കഫേയും മിഷാൽ നടത്തിയിരുന്നു.
അവന് ഏറ്റവും പ്രിയപ്പെട്ട വിമാനത്തിൽ തന്നെ, ചേതനയറ്റ ആ ശരീരം ഇന്ന് പുലർച്ചെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. അവന്റെ പ്രിയപ്പെട്ട ആകാശക്കാഴ്ചകൾ ഇനിയൊരിക്കലും ആ മൊബൈലിൽ പതിയില്ല എന്ന സത്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് പ്രിയപ്പെട്ടവർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പുതിയ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കാര്യങ്ങൾ ഈസിയാകും; ഇത്തിഹാദ് റെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ ചെക്ക് ഇൻ സൗകര്യമൊരുക്കും
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കുന്നതിനായി ദുബായിലെ പുതിയ മെഗാ വിമാനത്താവളമായ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് നവീന സംവിധാനങ്ങൾ ഒരുക്കുന്നു. വിമാനത്താവള ടെർമിനലിൽ എത്തുന്നതിന് മുൻപ് തന്നെ ഇത്തിഹാദ് റെയിൽ ട്രെയിൻ സ്റ്റേഷനുകളിൽ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു.
ഗ്രിഫിത്ത്സ് ഏവിയേഷൻ പ്രസിദ്ധീകരണമായ “ഫ്ലൈറ്റ് ഗ്ലോബലിന്” നൽകിയ അഭിമുഖത്തിൽ, ഈ ആശയം യാത്രികർക്ക് വൻ സഹായമാകും എന്ന് പറഞ്ഞു. ഇതിലൂടെ യാത്രക്കാർ ബാഗേജിന്റെ ഭാരമില്ലാതെ ടെർമിനലിൽ എത്താനും, വിമാനത്താവളത്തിലേക്ക് മെട്രോ ലിങ്ക് ഇല്ലാത്ത വെല്ലുവിളി മറികടക്കാനും കഴിയും. അബൂദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അതിവേഗ പാസഞ്ചർ റെയിൽ സേവനമാണ് ഇത്തിഹാദ് റെയിൽ. റീം ദ്വീപ്, സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം (അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്), അൽ ജദ്ദാഫ് എന്നിവയുൾപ്പെടെ ആറ് പ്രധാന സ്റ്റേഷനുകളാണ് ഈ ശൃംഖലയിലുളളത്. ഈ സ്റ്റേഷനുകൾ തന്നെ ചെക്ക് ഇൻ പോയിന്റുകളായി പ്രവർത്തിക്കും, അതുവഴി യാത്രാനുഭവം കൂടുതൽ വേഗത്തിലും സുഗമമായും ആക്കാനാണ് ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)