
യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; യുഎഇയിൽ യുവാവിന് 7,000 ദിർഹം നഷ്ടപരിഹാരം
യുവതിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനും കാൾ റെക്കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും യുവാവിനോട് ഏഴായിരം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റിവ് കോടതിയാണ് ഉത്തരവിട്ടത്. അസഭ്യവർഷത്തിനിരയായ യുവതി ക്രിമിനൽ കേസ് നൽകുകയായിരുന്നു. യുവാവിന്റെ പ്രവർത്തനം മൂലം തനിക്ക് മാനഹാനി സംഭവിച്ചുവെന്നും നഷ്ടപരിഹാരമായി 30,000 ദിർഹം ഈടാക്കി നൽകണമെന്നുമാവശ്യപ്പെട്ടാണ് യുവതി കോടതിയിലെത്തിയത്.
കോടതിച്ചെലവും യുവാവിൽനിന്ന് ഈടാക്കിനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ വാദം കേട്ട കോടതി തെളിവുകൾ പരിശോധിച്ച് പ്രതി കുറ്റം ചെയ്തുവെന്ന് കണ്ടെത്തുകയും യുവതി നേരിട്ട മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 7,000 ദിർഹം നൽകാൻ ഉത്തരവിടുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)