
20,000 യാത്രക്കാർ വിമാനങ്ങളിൽ; ഇറാൻ മിസൈൽ ആക്രമണത്തിനിടെ ഖത്തർ എയർവേയ്സ് നടത്തിയത് അതിവേഗ നീക്കം
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തുമ്പോൾ ഖത്തർ എയർവേയ്സിന്റെ 90 വിമാനങ്ങളിൽ 20,000 യാത്രക്കാർ ദോഹയിലേക്കു സഞ്ചരിക്കുകയായിരുന്നെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് വെളിപ്പെടുത്തി. ആക്രമണത്തിന്റെ സൂചന ലഭിച്ചപ്പോൾ തന്നെ വിമാനങ്ങൾ വഴി തിരിച്ചു വിടാൻ നിർദേശം നൽകി. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 100 വിമാനങ്ങൾ ടേക്ക് ഓഫിനു തയാറെടുക്കുകയായിരുന്നു. ഏതാനും വിമാനങ്ങൾ റൺവേയിൽ പ്രവേശിച്ചിരുന്നു. ബാക്കിയുള്ളവ റൺവേയിലേക്കുള്ള വഴിയിൽ കാത്തുനിൽക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വിമാനങ്ങൾ തിരിച്ചു വിളിച്ചു യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി. 4600 യാത്രക്കാർക്കു 3200 ഹോട്ടൽ മുറികളിൽ താമസസൗകര്യം നൽകി.
35000 പേർക്കു ഭക്ഷണവും വെള്ളവും നൽകി. ആക്രമണ സമയത്തു 10000 യാത്രക്കാർ വിമാനത്താവളത്തിലുണ്ടായിരുന്നു. 151 വിമാനങ്ങളുടെ യാത്രയാണ് ഒറ്റയടിക്ക് മുടങ്ങിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)