Posted By user Posted On

സ്വദേശിവൽക്കരണം: യുഎഇയിൽ ജീവനക്കാരൻ രാജിവച്ചാൽ പകരം നിയമനത്തിന് 2 മാസം സാവകാശം

ദുബായ് ∙ യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് സ്വദേശി ജീവനക്കാരൻ പെട്ടെന്നു രാജിവച്ചാൽ പുതിയ സ്വദേശിയെ നിയമിക്കാൻ 2 മാസത്തെ സാവകാശമുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 2 മാസത്തെ സാവകാശം കഴിഞ്ഞിട്ടും നിയമനം നടത്താത്ത കമ്പനികളിൽ നിന്നു മാത്രമേ പിഴ ഈടാക്കൂ.

തൊഴിൽ നിയമലംഘനം, ജോലിക്ക് ഹാജരാകാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ സ്വദേശിയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടാലും ഒരു വർഷത്തിനകം സ്വയം പിരിഞ്ഞുപോയാലും പകരം ആളെ എടുക്കുന്നതിനു 2 മാസത്തെ സാവകാശം ലഭിക്കും. കമ്പനി പ്രതിനിധികൾക്ക് ഇതു സംബന്ധിച്ച ശിൽപശാല മന്ത്രാലയം സംഘടിപ്പിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് www.mohre.gov.ae ഹോട്ട് ലൈൻ: 600 590000

∙ സ്വദേശിവൽക്കരണം ആദ്യഘട്ടം
50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നാഫിസ് നിയമം. ഇതനുസരിച്ച് ഈ വർഷത്തെ 2 ശതമാനം കൂടി ചേർത്തു ഡിസംബറോടെ മൊത്തം 8 ശതമാനമാക്കണം. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും.

∙ രണ്ടാം ഘട്ടം
20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന് 2024ൽ ആരംഭിച്ച നിയമം ഈ വർഷവും തുടരും.ഡിസംബർ 31നകം ഈ വിഭാഗം കമ്പനികൾ രണ്ടാമത്തെ സ്വദേശിയെ നിയമിക്കണം. വർഷാവസാനത്തോടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹമായിരിക്കും പിഴ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *